തകർക്കപ്പെട്ട ബാല്യത്തിൽ നിന്ന് അതിജീവനത്തിന്റെ കരുത്തിലേക്ക്: ഒരു മലപ്പുറം സ്വദേശിനിയുടെ പോരാട്ടകഥ
ചില തുറന്നുപറച്ചിലുകൾക്ക് വലിയ പ്രസക്തിയുണ്ട്. അത് മറ്റൊരാൾക്ക് കൂടി വെളിച്ചമാകാൻ വേണ്ടിയാകുമ്പോൾ പ്രത്യേകിച്ചും. ആരോഗ്യസൂത്രം (Arogyasootram) സൈക്കോളജി വിഭാഗത്തിൽപ്പെട്ട ഒരു ഡോക്ടറുടെ അടുത്ത്ചി കിത്സ തേടിയെത്തിയ മലപ്പുറം സ്വദേശിനിയായ ഒരു 25-കാരിയുടെ കരളലിയിക്കുന്ന അനുഭവമാണ് ഇന്ന് ഞങ്ങൾ പങ്കുവെക്കുന്നത്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കുടുംബത്തിനകത്ത് നിന്നാണ് അവൾക്ക് നേരെ ക്രൂരതകൾ ഉണ്ടായത്. സ്വന്തം അമ്മാവൻ തന്നെയായിരുന്നു ആ വേട്ടക്കാരൻ. ബാല്യത്തിൽ തുടങ്ങിയ ആ ശാരീരികവും മാനസികവുമായ പീഡനം അവളുടെ വിവാഹശേഷവും ഭീഷണികളിലൂടെ തുടർന്നു കൊണ്ടിരുന്നു. വിശ്വാസമർപ്പിക്കേണ്ടവരിൽ നിന്ന് ലഭിച്ച ഈ വഞ്ചന അവളെ എത്തിച്ചത് കടുത്ത മാനസിക വിഭ്രാന്തിയിലേക്കും ജീവിതത്തോടുള്ള പൂർണ്ണമായ വിരക്തിയിലേക്കുമാണ്. ഒരു ഘട്ടത്തിൽ തന്റെ ജീവിതം വഴിതെറ്റിപ്പോയെന്നും ഇനി തിരിച്ചുവരവില്ലെന്നും അവൾ ഉറപ്പിച്ചു. ഭയവും ലജ്ജയും കാരണം ആരോടും പറയാനാവാതെ ഉള്ളിലൊതുക്കിയ ആ വേദനകൾ അവളെ മാനസികമായി തളർത്തി. ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് അവൾ ആരോഗ്യസൂത്രത്തിലെ സൈക്കോളജി വിഭാഗത്തിന്റെ സഹായം തേടുന്നത്. നീണ്ട മാസങ്ങൾ നീണ്ടു...